Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Icc

വനിതാ ടി20 ലോകകപ്പ്: ഓസ്‌ട്രേലിയയ്ക്ക് അനായാസ ജയം ‌‌

ലീഡ്സ്: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് അനായാസ ജയം. ലീഡ്സിൽ ന‌ടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.

ബംഗ്ലാദേശ് ഉയർത്തിയ 78 റൺസ് വിജയലക്ഷ്യം 9.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറിക‌ടന്നു. 45 റൺസെടുത്ത ജോർജിയ വോളിന്‍റെയും 19 റൺസെടുത്ത എല്ലിസ് പെറിയു‌ടെയും മികവിലാണ് ഓസ്ട്രേലിയ അനായാസമായി ലക്ഷ്യം മറികടന്നത്. ബംഗ്ലാദേശിന് വേണ്ട‌ി മറുഫ അക്തർ ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 77 റൺസെടുത്തത്. ക്യാപ്റ്റൻ നിഗാർ സുൽത്താനയ്ക്കും റിതു മോനിയ്ക്കും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിൽക്കാനായത്. സുൽത്താന 27 റൺസും റിതു മോനി 16 റൺസുമെടുത്തു. ബംഗ്ലാദേശ് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും എല്ലിസ് പെറിയും കിം ഗാർത്തും രണ്ട് വിക്കറ്റ് വീതമെ‌ട‌ുത്തു. അന്നാബെൽ സതർലൻഡും ജോർജിയ വെയർഹാമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഇന്ത്യയില്‍ കളിക്കില്ല; ബംഗ്ലാദേശ് ഐസിസിക്ക് കത്തയച്ചു

ധാക്ക: ടി20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തയച്ചു. സുരക്ഷാ കാരണങ്ങളാല്‍ ടി20 ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന് ബിസിബി വ്യക്തമാക്കി.

ബിസിബി ഡയറക്ടര്‍മാര്‍ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ബിസിബിയുടെ അഭ്യര്‍ഥനയോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ വിലക്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.

താരലേലത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. എന്നാല്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

 

 

Sports

വനിതാ ഏകദിന ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് ത്രില്ലർ ജയം

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സിന്‍റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റും മൂന്ന് പന്തും ‌‌അവശേഷിക്കെ മറികടന്നു.

സ്കോര്‍: ബംഗ്ലാദേശ് 232/6, ദക്ഷിണാഫ്രിക്ക 235/7 (49.3). 62 റണ്‍സെടുത്ത കോളെ ട്രയോണിന്‍റെയും 56 റണ്‍സെടുത്ത മരിസാനെ കാപ്പിന്‍റെയും പോരാട്ടമാണ് ഒരു ഘട്ടത്തില്‍ 78-5ലേക്ക് വീണ് തോല്‍വി മുന്നില്‍ക്കണ്ട ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്‍നിരയുടെ ബാറ്റിംഗ് കരുത്തിലാണ് 232 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണര്‍മാരായ ഫര്‍ഗാന ഹഖ് (30), റൂബിയ ഹൈദര്‍ (25), അര്‍മിന്‍ അക്തര്‍ (50), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (32), ഷോര്‍ണ അക്തര്‍ (51) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓൻകുലുലോകൊ ലാബ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നാദിൻ ഡി. ക്ലെർക്ക്, ഷ്ളോയി ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ അവർ തോല്‍പ്പിച്ചിരുന്നു. ജയത്തോട ആറ് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. നാല് കളികളില്‍ രണ്ട് പോയിന്‍റുള്ള ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്.

Latest News

Corehub Up